Pages

Subscribe:

Ads 468x60px

4.07.2012

പടികടത്തപ്പെടുന്ന മാത്രുത്വങ്ങള്‍

പ്രഭാത സുന്ദര പ്രകൃതിയെ കുളിരണിയിചുകൊണ്ട് പുലര്‍ച്ചെ തുടങ്ങിയ മഴയാണ്..ശക്തിയൊന്നു കുറഞ്ഞിട്ടുണ്ടെങ്കിലും ചാറ്റല്‍ ഇപ്പോഴും നിന്നിട്ടില്ല. ടെറസ്സില്‍ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണില്‍ ചിത്രം വരക്കുന്നു.
"രാവിലെതന്നെ നല്ല മഴയാണല്ലോടി"   ചായ കപ്പുമായി ഉമ്മറത്തേക്ക് വരുന്നതിനിടെ അകത്തേക്ക് നോക്കികൊണ്ടയാള്‍ പറഞ്ഞു.  ശേഷം കസേരയിലിരുന്നു പത്രമെടുത്ത് നിവര്‍ത്തി ചായയും വാര്‍ത്തയും ഊതിക്കുടിക്കാന്‍ തുടങ്ങി.
"മോന്‍ എണീട്ടില്ല്യോടി?"     അടുക്കളയിലേക്കു നോക്കികൊണ്ടയാള്‍ ചോദിച്ചു.
"എണീറ്റുഏട്ടാ"  അടുക്കളയില്‍ നിന്നും പ്രിയതമയുടെ മറുപടി വന്നു.
തണുത്ത കാറ്റ് വീശിയടിക്കുന്നു..കൂടെ നനഞ്ഞ മണ്ണിന്‍റെ ഗന്ധവും.  അല്‍പ സമയത്തെ വായന മതിയാക്കി മുറ്റത്ത്‌ ഉറ്റിവീണു ചിതറുന്ന മഴത്തുള്ളികളില്‍ നോക്കിയിരുന്നു അയാള്‍. മനസ്സ് ഓര്‍മകളിലേക്ക് ഊളിയിടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ മഴക്കാലം..അമ്മയുടെ കയ്യിലും തൂങ്ങി സ്കൂളില്‍ പോയിരുന്ന പ്രായം. അപ്രതീക്ഷിതമായി മഴ വരുമ്പോള്‍ അമ്മയുടെ ദേഹത്തേക്ക് ചേര്‍ത്തുപിടിച്ചു അമ്മ നനഞ്ഞാലും താന്‍ ഒരു തുള്ളിയെങ്കിലും നനയാതിരിക്കാന്‍ അമ്മകാണിച്ച ആ സ്നേഹം..തന്നെയൊരു ഉറുമ്പ് കടിച്ചാല്‍, എനിക്കൊന്നു വേദനിച്ചാല്‍,   വാടുന്ന അമ്മയുടെ മുഖം..ഓര്‍മകളുടെ തീരത്ത് നില്‍ക്കവേ അയാള്‍ ആ പഴയ സ്കൂള്‍കുട്ടിയായി മാറി.
എന്നിട്ടും ഞാന്‍.. ഇത്ര ക്രൂരമാണോ എന്‍റെ മനസ്സ്..
"അച്ഛാ"..   മകന്‍റെ ആ വിളി കേട്ടാണ് അയാള്‍ ചിന്തകളില്‍നിന്നും മുക്തനായത്.  അവന്‍ വന്നു അയാളുടെ മടിയില്‍ കയറിയിരുന്നു.
" ഇനിയെന്നാ നമ്മള്‍ അമ്മൂമ്മയുടെ അടുത്തേക്ക് പോവാ? എനിക്ക് കാണാന്‍ കൊതിയായി.."    അയാളുടെ മുഖത്തേക്ക് തല ഉയര്‍ത്തിക്കൊണ്ടവന്‍ ചോദിച്ചു.
"അടുത്ത ആഴ്ച പോവാട്ടോ നമുക്ക്..ഒത്തിരിനേരം നില്‍ക്കാം അമ്മൂമ്മയുടെ അടുത്ത്.."  അവന്‍റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ടയാള്‍ പറഞ്ഞു.
കല്യാണം കഴിഞ്ഞു മകന്‍ ജനിക്കവേ തുടങ്ങിയതാണ് പ്രിയതമയുടെ പരാതി.   " ഇ വീട്ടിലെ മുഴുവന്‍ ജോലികളും പിന്നെ കോച്ചിനെയും തന്നെ നോക്കാന്‍ എനിക്ക് കഴിയുന്നില്ല, അതുകുടാതെ വയസ്സായ അമ്മയുടെ കാര്യങ്ങള്‍ കൂടി നോക്കണം എന്ന് പറഞ്ഞാല്‍ വല്യ കഷ്ടട്ടമാ..മുറുക്കി തുപ്പി വീട് മുഴുവന്‍ വൃത്തികേടാക്കി വെക്കും..അതു വൃത്തിയാക്കാന്‍ തന്നെ ഒരാളുടെ ജോലിയുണ്ട്.. എനിക്കിനി പറ്റുലാട്ടോ..ഏട്ടന്‍ തന്നെ ഒരു വഴി കണ്ടേ പറ്റു " 
ആദ്യമാദ്യം അതിനോന്നിനും ചെവികൊടുതില്ലായെങ്കിലും പിന്നീട് സഹിക്കവയ്യാതായപ്പോ ആ നശിച്ച സമയത്ത് മനസ്സില്‍ തോന്നിയ ചിന്തയാണ്..ഇന്നിപ്പോ അമ്മ വൃദ്ധസദനത്തിലാണ്.
തന്‍റെ മുഖം കാണുമ്പോ വിടരുന്ന അമ്മയുടെ കണ്ണിലെ സന്തോഷം കണ്ടില്ലെന്നു നടിചിട്ടുണ്ട്..ഒരുപാട് തവണ.     ചിന്തകള്‍ മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു.
"അമ്മൂമ്മയ്ക്ക് നിറയെ ഫ്രൂട്സും ഡ്രെസ്സുമെല്ലാം കൊണ്ട്കൊടുക്കണം ഇനി കാണാന്‍ പോകുമ്പോ..അല്ലെ അച്ഛാ.."
"അതെ..കൊടുക്കണം.." താഴ്ന്ന സ്വരത്തിലയാള്‍ പറഞ്ഞു.
" ഇനി അച്ഛന് വയസ്സാകുമ്പോ ഞാന്‍ ഇതുപോലെ കാണാന്‍ വരുലെ..അപ്പൊ ഞാന്‍ വല്ല്യ ആളായിട്ടുണ്ടാകും..അല്ലെ അച്ഛാ.?" അപ്പൊ ഞാന്‍ എന്തൊക്കെയാ കൊണ്ട് വരേണ്ടേ?  അച്ഛനു എന്താ കൂടുതല്‍ ഇഷ്ടം? "   അവന്‍റെ ചോദ്യം പെട്ടന്നായിരുന്നു.
അയാളുടെ കണ്ണുകളില്‍ ഇരുട്ട് കയറി. ജാലകപ്പാളികള്‍ക്കപ്പുറമെന്നപോലെ അയാളുടെ മനസ്സിലും കാര്‍മേഘം ഇടിച്ചുകുത്തി പെയ്യാന്‍ തുടങ്ങിയിരുന്നു..

**********    **********    **********   **********
ദൈനംദിനം വൃദ്ധസദനങ്ങള്‍ കൂടിക്കൂടി വരുമ്പോള്‍,  മാതൃത്വവും  പിതൃത്വവും സ്നേഹ നിലയമെന്നും , തണല്‍ വീടെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം അനാഥാലയങ്ങളുടെ ചുവരുകളിലേക്ക് മാറ്റിയെഴുതപ്പെടുമ്പോള്‍, സാംസ്കാരിക കേരളമേ ലജ്ജിക്കുക..

3 അഭിപ്രായങ്ങള്‍:

khaadu.. said...

... എല്ലാം തികഞ്ഞവരെന്നു കരുതുന്ന നമുക്കൊക്കെ.. ഓര്‍മിക്കാന്‍, ഓര്‍മിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, .. പഠിക്കാന്‍....

നല്ല കുറിപ്പ്..

Shahid Ibrahim said...

നല്ല കുറിപ്പ്..

ജയരാജ്‌മുരുക്കുംപുഴ said...

വളരെ നന്നായി പറഞ്ഞു........്‍........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... വികസ്സനതിന്റെ ജനപക്ഷം ............. വായിക്കണേ..........

Post a Comment

വന്ന സ്ഥിതിക്ക് ഒരു അഭിപ്രായം കമന്റിയെച്ചും പോന്നേയ്